Sunday 30 September 2012

ഹാര്‍ഡ് വെയര്‍ പഠനവും വിവരങ്ങള്‍ പങ്കു വയ്ക്കലും



ശനിയാഴ്ച്ച പത്താംക്ലാസിലെ IT പാഠപുസ്തകത്തിലെ
5,7 അധ്യായങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള
പരിശീലനമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.ഗവണ്‍മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചായിരുന്നു പരിശീലനം.
ഞങ്ങളുടെ സ്കൂളിലെ അധ്യാപികമാരായ ഷീജാബീഗം,ബിന്ദു,
ഗേള്‍സിലെ അധ്യാപികമാരായ പ്രസന്ന,ബിന്ദു എന്നിവരാണ്
ക്ലാസുകള്‍ നയിച്ചത്.നെടുമങ്ങാട്ടുള്ള വിവിധ സ്കൂളുകളില്‍ നിന്ന്
69 കുട്ടികള്‍ പങ്കെടുത്തു.
കമ്പ്യൂട്ടറിനുള്ളിലെന്താണെന്നറിയുന്നതിന് പരിശീലനം
ഞങ്ങളെ വളരെയധികം സഹായിച്ചു.ഹാര്‍ഡ് വെയറുകളില്‍ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.ഏറ്റവും ചെറുതായി പരിണമിച്ച് ഏറ്റവും സൗകര്യപ്രദമായി തീരുന്ന അവസ്ഥ ഒന്നോ രണ്ടോ മുറികളില്‍ നിറഞ്ഞു നിന്നിരുന്ന ആദ്യകാലത്തെ കമ്പ്യൂട്ടര്‍ പാംടോപ്പിലും അതിലും ചെറുതിലും എത്തി നില്‍ക്കുന്ന ടെക്നോളജിയുടെ വേഗത ഞങ്ങളെ വിസ്മയിപ്പിക്കുന്നു.
പ്രൊജക്ഷന്‍ കീബോര്‍ഡിന്റെ പ്രവര്‍ത്തനം കാണിക്കുന്ന
വീ‍ഡിയോ ഞങ്ങള്‍ കണ്ടു മനസ്സിലാക്കി.ഏറെ സ്ഥലം അപഹരിക്കുന്ന കീബോര്‍ഡിനെ ഒഴിവാക്കാന്‍ എത്ര ഭംഗിയായി
അതിനു കഴിയുന്നു.
കമ്പ്യൂട്ടറിനുള്ളിലെ ഉപകരണങ്ങളുടെ സവിശേഷതകള്‍
മനസ്സിലാക്കുന്നതിനുള്ള sysinfo Application വളരെ പ്രയോജനപ്രദമാണ്.
കൊണ്ടു നടക്കാനും ഏത് പ്രതലത്തില്‍ വേണമെങ്കിലും
ദൃശ്യം പകര്‍ത്താന്‍ കഴിയുന്നതുമായ ചെറിയ പ്രൊജക്ടറുകളും
വിരലുകളില്‍ ഘടിപ്പിക്കാവുന്ന സെന്‍സറുകളും ഉള്ള പ്രണവ് മിസ്ട്രിയുടെ കണ്ടുപിടിത്തം വീഡിയോയായി കണ്ടപ്പോള്‍
ഹാര്‍ഡ് വെയറില്ലാത്ത ടെക്നോളജിയുടെ കണ്ടുപിടിത്തം നമ്മെ
ആകാംക്ഷാഭരിതരാക്കി.
കൂട്ടുകാരുടെ കമ്പ്യൂട്ടറിലെ വിശേഷങ്ങള്‍ കാണുന്നതിനും
അറിയുന്നതിനും നിയന്ത്രിക്കുന്നതിനും ഞങ്ങളുടെ കമ്പ്യൂട്ടറില്‍
ഇരുന്നുകൊണ്ട് കഴിഞ്ഞത് വളരെ രസകരമായ പ്രവര്‍ത്തനമായിരുന്നു.Remote desktop viewer-ലൂടെയാണ് അതു കഴിഞ്ഞത്.ഫയല്‍ ഷെയറിങ്ങിനും കഴിഞ്ഞു.ലാബില്‍ ഒരു
കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിരുന്ന പ്രിന്ററിലൂടെ ഞങ്ങള്‍ ഞങ്ങളുടെ
കമ്പ്യൂട്ടറില്‍ ഇരുന്നു കൊണ്ട് പ്രിന്റ് എടുത്തു.നെറ്റവര്‍ക്കില്‍ ഇത്തരത്തിലുള്ള സവിശേഷതകള്‍ അറിയാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.




Monday 24 September 2012

ബ്രൂസ് പെറ്റി,പി.വി.കൃഷ്ണന്‍ മാഷ്,T.K സുജിത്ത് പിന്നെ ഞങ്ങളും.






ഞങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ശനിയാഴ്ച്ച
കനകക്കുന്ന് കൊട്ടാരത്തില്‍ ലഭിച്ചത്.IT@School സംഘടിപ്പിച്ച
Cartoon Animation workshop-ല്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍7 പേര്‍ക്കാണ്.ലോകപ്രശസ്ത ആസ്ത്രേലിയന്‍ കാര്‍ട്ടൂണിസ്റ്റും അനിമേറ്ററുമായ ബ്രൂസ് പെറ്റി പങ്കെടുക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു.
രാവിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ പി.വി.കൃഷ്ണന്‍ മാഷ് ക്ലാസെടുത്തു.മനുഷ്യമനസ്സ് ഒരു തേനീച്ചക്കൂടു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് അഭിരുചികളുടെ അറകള്‍. കല ടെക്നോളജിയുടെ സാധ്യതയില്‍ ചെയ്യാന്‍ കഴിയുന്ന പുതുതലമുറയെ
അദ്ദേഹം അഭിനന്ദിച്ചു.ഗ്രാഫിക് കമ്മ്യൂണിക്കേഷന്‍ വെറുമൊരു തമാശയല്ല സാമൂഹികപ്രാധാന്യമുള്ളതാണ്.നാം വരയ്ക്കുന്ന ഓരോന്നിന്റെയും keylines നാം കണ്ടെത്തി വരയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തി,സ്ഥലം,പ്രശ്നം,വാര്‍ത്തകള്‍ ഇവയ്ക്കു മുന്നില്‍ നിരന്തരം തുറന്നിരിക്കുന്ന കണ്ണുകള്‍ നമുക്കുണ്ടായിരിക്കണം.
കുട്ടികളുടെ അനിമേഷന്‍ കണ്ട് ആസ്വദിച്ച സുജിത്ത്ചേട്ടന്‍
(കേരളാകൗമുദിയിലെ കാര്‍ട്ടൂണിസ്റ്റ്) കൊച്ചുകാര്യങ്ങളുടെ തമ്പുരാക്കന്മാര്‍
എന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചത്.വക്രതയുടെ ലാവണ്യം വിഷ്വല്‍സിന്റെ ശക്തി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പട്ടം പറത്തി മിന്നലിന്റെ ശക്തിയെക്കുറിച്ച് പഠിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ ഒരു നല്ല കാര്‍ട്ടൂണിസ്റ്റു കൂടിയായിരുന്നു എന്നത് ഞങ്ങള്‍ക്ക്
പുതിയ അറിവായിരുന്നു.അദ്ദേഹത്തിന്റെ 'Join or die' എന്ന കാര്‍ട്ടൂണ്‍
വളരെ വ്യത്യസ്തമായിരുന്നു.ശങ്കര്‍,അബു എബ്രഹാം എന്നിവരുടെ കാര്‍ട്ടൂണുകള്‍ മുതല്‍ ഇന്നത്തെ കാര്‍ട്ടൂണുകളില്‍ എത്തി നില്‍ക്കുന്ന
ചരിത്രമാണ് ചേട്ടന്‍ slide presentation-ലൂടെ ഞങ്ങളുമായി പങ്കു വെച്ചത്.ഉച്ച കഴി‍ഞ്ഞ് അങ്കിള്‍ ബ്രൂസ് ഞങ്ങളോടൊപ്പം കൂടി(ബ്രൂസ് പെറ്റിയെ അങ്ങനെയാണ് വിളിക്കേണ്ടത്.അദ്ദേഹത്തിന്റെ നാട്ടിലൊന്നു തന്നെ സാര്‍ എന്ന വാക്കൊന്നും ഉപയോഗിക്കില്ല.അധ്യാപകരെ പോലും പേരു ചൊല്ലി വിളിക്കാം.ഞങ്ങള്‍ ഇവിടെ അങ്ങനെ വിളിച്ചാല്‍?)
ഞങ്ങളുമായി സംസാരിക്കാനാണ് അദ്ദേഹം കൂടൂതല്‍ സമയം
ചെലവഴിച്ചത്.കാര്‍മലിലേയും ,കോട്ടണ്‍ഹില്ലിലെയും പെണ്‍കുട്ടികള്‍
ഇംഗ്ലീഷില്‍ തുരുതെരെ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ ആദ്യം
ഒന്നു അമ്പരുന്നു.പിന്നെ ഞങ്ങളും ഇംഗ്ലീഷില്‍ വച്ചു കാച്ചിയില്ലേ.
അങ്കിള്‍ ബ്രൂസിനോട് (മലയാളത്തില്‍ ചോദിച്ചാല്‍ വിവര്‍ത്തനം ചെയ്യാന്‍ അവിടെ ആളുണ്ടായിരുന്നെങ്കിലും അപ്പോള്‍ ഞങ്ങള്‍ക്ക്
ഇംഗ്ലീഷില്‍ ചോദിക്കാനാണ് തോന്നിയത്.)ഞങ്ങളുടെ നിസാരചോദ്യങ്ങള്‍ പോലും വളരെ ഗൗരവമായി കേട്ട് എത്ര ശ്രദ്ധയോടും,വിശദമായുമാണ് 82കാരനായ അട്ടദ്ദേഹം മറുപടി പറഞ്ഞത്.ശശി തരൂര്‍ എം.പിയാണ് കുട്ടികള്‍ക്ക് സമ്മാനദാനം നടത്തിയത്.ബ്രൂസ് അങ്കിളിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ഞങ്ങള്‍ മറന്നില്ല.കാര്‍ട്ടൂണിനാല്‍ ഒരു ഓട്ടോഗ്രാഫ് അല്ലെങ്കില്‍ ഒരു ഓര്‍മ്മച്ചെപ്പ്.






 
-->
ബ്രൂസ് പെറ്റിയുടെ 1976-ലെ ഓസ്കാര്‍ അവാര്‍ഡ് നേടിയ Leisure.part1
part2
 Ajay,Pramod,Arun,Ananthu,Shihas,Muhammad Sahad,Anukuttan

Friday 14 September 2012

ഫുട്ബോള്‍ പ്രശ്നോത്തരിയില്‍ സമ്മാനര്‍ഹരായവര്‍


ഒന്നാം സ്ഥാനം

-->
14 ാമത് തൈക്കോണ്ട ഗുരുഗി ഇനത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ അകാശ്- 8.A